Monday 14 September 2009

ആറന്‍മുള വിശേഷങ്ങള്‍






വള്ളസദ്യയ്ക്കായി തിരിക്കുന്ന ളാക ഇടയാറന്മുള വള്ളം





വള്ളസദ്യയ്ക്കായി എത്തിയിരിക്കുന്ന വള്ളങ്ങള്‍




ഉതൃട്ടാതി വള്ളംകളി ദൃശ്യം

Thursday 28 May 2009

ചില ചൈനാകാഴ്ചകള്‍-1

തെക്കന്‍ ചൈനയിലെ ഒരു മനോഹര ബാലെയിലെ രംഗങ്ങള്‍



















Friday 22 May 2009

ലാലേട്ടാ ലാലേട്ടാ.....

എന്‍റെ ക്യാമറയില്‍ പതിഞ്ഞ ലാലേട്ടന്‍





കഴിഞ്ഞ ഒക്ടോബറില്‍ മോഹന്‍ലാലും സംഘവും ഡെയ്‌ലി ഡിലൈറ്റ് മോഹന്‍ലാല്‍ ഷോയുടെ ഭാഗമായി ഇരുപതു ദിവസ യൂറോപ്യന്‍ പര്യടനത്തിനു വന്ന കൂട്ടത്തില്‍ സ്വിറ്റ്സര്‍ലാന്റിലും എത്തിയിരുന്നു. വാമഭാഗം ഒരു തികഞ്ഞ മോഹന്‍ലാല്‍ ഫാന്‍ ആയതിനാലും, മോഹന്‍ലാലിനെ കാണുക എന്നത് ഒരു ചിരകാല അഭിലാഷമായി പറഞ്ഞിട്ടുള്ളതിനാലും എങ്ങിനെയെങ്കിലും ടിക്കറ്റ് ഒപ്പിക്കണം എന്ന് വിചാരിച്ചിരുന്നു. കൂടാതെ ലാലേട്ടന്റെ വകയിലെ സഹോദരിയുടെ കൂടെ പഠിച്ചെന്നും, ലാലേട്ടന്റെ സഹോദരി ആണെന്ന് എല്ലാരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും, അതുപോലെ ലാലേട്ടനോടുള്ള ആരാധന മൂത്ത് സ്വന്തം കല്യാണത്തിന് (എന്ന് വച്ചാല്‍ ഞാനുമായിട്ടുള്ളത്) പന്ത്രണ്ടു കൊല്ലം മുന്‍പ് ലാലേട്ടനെ ക്ഷണിച്ചെന്നും, അപ്പോള്‍ വിവാഹ തലേന്ന് ലാലേട്ടന്റെ അമ്മ ഫോണ്‍ വിളിച്ചു സംസാരിച്ചെന്നും മകന്‍ വീട്ടില്‍ ഇല്ലെന്നു പറഞ്ഞെന്നും ഒക്കെ ഇടയ്ക്കിടെ (വീമ്പു) പറയുന്നതും കേട്ടിട്ടുണ്ട്.

അങ്ങിനെ ഇരുന്നപ്പോഴാണ് ഡെയ്‌ലി ഡിലൈറ്റ് എന്‍റെ ഒരു അടുത്ത സുഹൃത്തിന്‍റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കമ്പനി ആണെന്നും സുഹൃത്തിന്‍റെ ഭര്‍ത്താവാണ് സംഘത്തിന്റെ കൂടെ വരുന്നതെന്നും സുഹൃത്ത്‌ വഴി അറിയാന്‍ കഴിഞ്ഞത്. ഭാര്യയുടെ നിര്‍ബന്ധം മൂലം സുഹൃത്തിനു ഒരു മെയില്‍ വിടുന്നു, സുഹൃത്ത്‌ ഉടന്‍ തന്നെ എല്ലാം ഓക്കേ ആക്കി!!!

അങ്ങിനെ 2008 ഒക്ടോബര്‍ ഇരുപത്തി അഞ്ചിന് രാവിലെ തന്നെ കുടുംബ സമേതം സൂറിക്കിനടുത്തുള്ള വിന്റര്‍ത്തുര്‍ എന്ന സ്ഥലത്തേയ്ക്ക് ട്രെയിനില്‍ യാത്ര തിരിച്ചു. മൂന്നു മണിക്കൂര്‍ യാത്ര കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ മോഹന്‍ലാല്‍ ഷോ നടക്കുന്ന ഹാളില്‍ എത്തിയപ്പോള്‍ കുറച്ചു സംഘാടകര്‍ കഴിഞ്ഞാല്‍ ആദ്യം എത്തിയത് ഞങ്ങളാണെന്ന് മനസ്സിലായി. സുഹൃത്തിന്‍റെ ഭര്‍ത്താവിനെ ഫോട്ടോയിലൂടെ അല്ലാതെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം വരുന്നത് മൂന്നുമണിയോടെ ആയിരിക്കുമെന്നും അപ്പോള്‍ തന്നെ കാണാമെന്നും സംഘാടകര്‍ പറഞ്ഞു. ലാലേട്ടനും സംഘവും അപ്പോള്‍ എത്തുമെന്നും മനസ്സിലായി. ഒരുവിധത്തില്‍ മൂന്നുമണി ആയി. കുറച്ചു കഴിഞ്ഞപ്പോള്‍ ലാലേട്ടനും സംഘവും എത്തി.


ലാലേട്ടനോടൊപ്പം മുകേഷ്, ജഗദീഷ്, ലക്ഷ്മി ഗോപാലസ്വാമി, വിനീത്, ജ്യോതിര്‍മയി, മീരാ നന്ദന്‍, സുരാജ് വെഞ്ഞാറമ്മൂട് ഗായകന്‍ അഫ്സല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. യൂറോപ്പില്‍ പത്തു പരിപാടികള്‍ ഉണ്ടായിരുന്നതില്‍ ഇതു ഒന്‍പതാമത്തെ പരിപാടി ആയിരുന്നു. അതിനാല്‍ തന്നെ എല്ലാവരും വളരെ ക്ഷീണിതരായി കാണപ്പെട്ടു. ആരെയും അധികം മൈന്‍ഡ്‌ ചെയ്യാതെ എല്ലാവരും സ്റ്റേജിനു പിറകില്‍ ഭക്ഷണം ഒരുക്കിയ സ്ഥലത്തേയ്ക്ക് പോയി. സാവധാനം ഒരു കുറിപ്പ് ഒരു സംഘാടകന്‍ വഴി സുഹൃത്തിന്റെ ഭര്‍ത്താവും സ്റ്റേജ് ഷോ സ്പോണ്‍സറുമായ ഫിലിപ്പിന് കൊടുത്തു വിട്ടു. ഉടനെ തന്നെ ഫിലിപ്പ് കാണാന്‍ എത്തി. നാലുപേര്‍ക്കും വി ഐ പി ടിക്കറ്റും തന്നു (നന്ദ്രി നന്ദ്രി).

ഭാര്യയുടെ അടുത്ത ഡിമാന്‍റ്: ലാലേട്ടനെ ഒന്നു കാണണം, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. എല്ലാവരേം കൂടെ അസൌകര്യമാണെങ്കില്‍ അയാളെ മാത്രം കടത്തി വിട്ടാല്‍ മതിയത്രേ! താരങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാം എന്ന് ഫിലിപ്പ്‌ പറഞ്ഞു.

സമയം മൂന്നു നാല്പത്തി അഞ്ചായി. ഉള്ളിലേയ്ക്ക്‌ ചെല്ലാന്‍ ആളിനെ പറഞ്ഞു വിളിപ്പിച്ചു. ഭാര്യ ഭീകര ത്രില്ലില്‍ ആയി. കയ്യില്‍ പുതിയ ക്യാമറയും രണ്ടു പിള്ളേരുമായി ഞാനും പിറകെ കൂടി. എന്നാല്‍ ലാലേട്ടനെ ഒന്നു കണ്ടു ഒരു ഫോട്ടോയും എടുക്കാം എന്ന് വിചാരിച്ചു. ഇങ്ങനെ ഒരു അവസരം ഇനി കിട്ടാന്‍ സാധ്യത കുറവാണ്. സ്റ്റേജിനു പിറകില്‍ തുണികള്‍ എല്ലാം അടുക്കി വച്ചു കൊണ്ട് വിനീത്. മുകേഷും ജഗദീഷും ലാലേട്ടനും കസേരകളില്‍ ഇരിക്കുന്നു. ജനീവയില്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്തു ഒരു ഫാമിലി കാണാന്‍ വരുന്നു എന്ന് ഫിലിപ്പ് അവരോടു പറഞ്ഞിരുന്നു. സ്ത്രീകള്‍ എല്ലാം അടുത്ത മുറിയില്‍ ആണ്.

ഗ്രീന്‍ റൂമില്‍ കണ്ടു മുട്ടിയപ്പോള്‍

കണ്ട ഉടനെ ലാലേട്ടന്റെ ചോദ്യം : അയ്യോ ജനീവയില്‍ നിന്നും വരുവാണല്ലേ?

എല്ലാവര്‍ക്കും കൈ കൊടുത്തു. പരിചയപ്പെടാന്‍ അവസരം കിട്ടും മുന്‍പ്, ലാലേട്ടനെ കണ്ടതും ഭാര്യയുടെ ഭാവം മാറി, തനി ലാലേട്ടന്‍ ഫാനായി. ഭാര്യയുടെ വെപ്രാളം കണ്ടപ്പോള്‍ അവളെ ചൂണ്ടി ഞാന്‍ പറഞ്ഞു - ഇതൊരു ലാലേട്ടന്റെ ലോയല്‍ ഫാനാണ്. എല്ലാവരും ചിരിച്ചു. ഞാന്‍ തുടരെ ഫോട്ടോ ക്ലിക്കി. ഭാര്യ എന്തൊക്കെയോ ലാലെട്ടനോടു പറയുന്നുണ്ട്. അതിനിടെ ഇങ്ങനെ കേട്ടു : ഞാനും ലാലേട്ടന്റെ കൂട്ട് ഷൈ ആണ്. ലാലേട്ടന്‍ ചിരിച്ചു നമുക്ക് പരിചയമുള്ള ശൈലിയില്‍ "അയ്യോ" എന്ന് പറയുന്നതും കേട്ടു . അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കൂടെ ഫോട്ടോ എടുത്തു.


അകത്തു സ്ത്രീകള്‍ എല്ലാം ഉണ്ട് അവരുടെ കൂടെ ഫോട്ടോ എടുക്കാം. അവരെ വിളിക്കാം എന്ന് ലാലേട്ടന്‍ പറഞ്ഞു. അപ്പോള്‍ ഭാര്യയുടെ കമന്റ്. ലാലേട്ടനെ കാണാന്‍ വേണ്ടി മാത്രമാ ഇവിടം വരെ വന്നത് . എനിക്ക് ലാലേട്ടന്‍ടെ കൂടെ മാത്രം ഫോട്ടോ എടുത്താല്‍ മതി!


ലാലേട്ടന്‍റെ കൂടെ കുട്ടികളെ നിര്‍ത്തി വേറെ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ " അയ്യോ അതിനെന്താ" എന്നുള്ള മറുപടി. കുട്ടികളെ മടിയില്‍ വച്ചുള്ള രണ്ടു ഫോട്ടോയും എടുത്തു. അവസാനം ലാലേട്ടന്‍റെ അമ്മയ്ക്ക് കുറെ സ്വിസ് ചോക്ലേറ്റ് പാക്കറ്റുകളും പൊതിഞ്ഞു കൊടുത്തുകളഞ്ഞു ഫാന്‍- അടുത്തു നിന്ന മറ്റുള്ളവര്‍ക്കൊന്നും കൊടുക്കാതെ.

എല്ലാവരും വളരെ ക്ഷീണിതരായതിനാലും അതുപോലെ ഷോ വെറും 45 മിനിട്ടിനകം തുടങ്ങേണ്ടതിനാലും ഒരു വിധത്തില്‍ എല്ലാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അവിടെ നിന്നും വെളിയില്‍ കടന്നു.


പിന്നീട് മൂന്നു മണിക്കൂര്‍ തരക്കേടില്ലാത്ത കുറെ പരിപാടികള്‍. ലാലേട്ടന്റെ ചില അടിപൊളി പാട്ടുകള്‍ (അത് റെക്കോര്‍ഡ് ചെയ്തശേഷം സ്റ്റേജില്‍ ലിപ് സിങ്ങിംഗ് ആണെന്ന ആരോപണം നെറ്റില്‍ കണ്ടിരുന്നു), വിനീത്, ലക്ഷ്മി ഗോപാലസ്വാമി ടീമിന്റെ ടാന്‍സ്‌, അഫ്സലിന്റെ പാട്ട് എന്നിവ വളരെ നല്ല പരിപാടികള്‍ തന്നെ ആയിരുന്നു. എന്തായാലും ഈ പ്രായത്തില്‍ ആറോളം പാട്ടുകള്‍ പാടി അഭിനയിക്കുകയും അത്രയും തന്നെ പാട്ടിനു ഡാന്‍സ് ചെയ്യുകയും ചെയ്ത ലാലേട്ടന്റെ സ്റ്റാമിന സമ്മതിക്കണം. മൂന്നു മണിക്കൂര്‍ പോയത് അറിഞ്ഞില്ല.


പരിപാടികളുടെ തുടക്കം



അടിപൊളി ഡാന്‍സുകള്‍




ചിങ്ങമാസം ......

വിനീതിന്‍റെയും ലക്ഷ്മിയുടേയും ഡാന്‍സ് വളരെ മനോഹരമായിരുന്നു

മീരാ നന്ദന്‍


കൈ തുടി താളം കൊട്ടി..... - അഫ്സല്‍

വി ടു തലൈ വിടുതലൈ .......


പരിപാടിക്ക് ശേഷം ഗ്രീന്‍ റൂമില്‍ വച്ച് വീണ്ടും കണ്ടു എങ്കിലും എല്ലാരും ക്ഷീണിതര്‍ ആയിരുന്നതിനാല്‍ അധികം ബുദ്ധിമുട്ടിച്ചില്ല. ലക്ഷ്മി, ജ്യോതിര്‍മയി, മീരാ നന്ദന്‍ എന്നിവരുടെ കൂടെയും അപ്പോള്‍ കുടുംബ ഫോട്ടോകള്‍ എടുത്തു. ചുരുക്കം പറഞ്ഞാല്‍ വളരെ രസകരമായ ഒരു ദിവസം വളരെ പെട്ടന്ന് കഴിഞ്ഞു...........

Sunday 10 May 2009

ഒരു ഇറ്റലി യാത്രയിലെ ചില കാഴ്ചകള്‍ -1

മിലാന്‍ കത്തീഡ്രല്‍

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Sunday 5 April 2009

ചില ജനീവ കാഴ്ചകള്‍- 1


1. ജനീവയിലെ യു എന്‍ ഓഫീസ്- 1

2. ജനീവയിലെ യു എന്‍ ഓഫീസ്- 2

3. കാലൊടിഞ്ഞ കസേര
ഈ ശില്‍പ്പത്തിന്‍റെ ഉദ്ദേശം എന്താണ്?
ക്ലൂ: യു എന്‍ ഓഫീസിനു മുന്‍പിലാണ് ഇത് സ്ഥിതി ചെയ്യുന്നത്

4. യു എന്‍ ഓഫീസിനു പിറകിലുള്ള ഗാന്ധി പ്രതിമ


5. Genocide: ശ്രീലങ്കന്‍ തമിഴരുടെ പ്രതിഷേധം

പാബ്ലോ നെരൂദയുടെ നാട്ടില്‍- 3

ഇതിനു മുന്‍പെഴുതിയ ഭാഗങ്ങള്‍:
പാബ്ലോ നെരൂദയുടെ നാട്ടില്‍- 1
പാബ്ലോ നെരൂദയുടെ നാട്ടില്‍- 2
പാബ്ലോ നെരൂദയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

ലാ സെബാസ്ത്യാന: നെരൂദ അവസാന നാളുകളില്‍ താമസിച്ചിരുന്ന വീട്.

ലാ സെബാസ്ത്യനോസില്‍ പടം പിടുത്തം നിരോധിച്ചിരിക്കുന്നതിനാല്‍ വീട്ടിനകത്ത് നിന്നും പടങ്ങള്‍ പിടിച്ചിട്ടില്ല. കയറിചെല്ലുമ്പോള്‍ ചെറിയ സിറ്റൌട്ട്. രണ്ടാം നിലയില്‍ ഒരു ചെറിയ ബാര്‍, പിന്നെ വിശാലമായ മുറിയില്‍ ഇരുന്നു സംസാരിക്കാനുള്ള സ്ഥലം. വെള്ള നിറം പൂശിയ മൂന്നാമത്തെ നിലയില്‍ കിടപ്പ് മുറിയും, മുകളിലത്തെ നിലയില്‍ എഴുത്ത് മുറിയും ആയിരുന്നു. ജനലിലൂടെ വെളിയിലേയ്ക്ക് നോക്കിയാല്‍ മനോഹരമായ കടല്‍ കാണാം.

ലാ സെബാസ്ത്യാനയില്‍ നിന്നുള്ള ദൃശ്യം


ലാ സെബാസ്ത്യാന ഫൌണ്ടേഷന്‍ ആണ് നെരൂദയുടെ മരണശേഷം ഇവിടുത്തെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്. വീടിനോട് ചേര്‍ന്ന ഫൌണ്ടേഷന്‍റെ കെട്ടിടത്തില്‍ നെരൂദയുടെ പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രം വളരെ വിശാലമായ ഒരു പുസ്തകശാല ഉണ്ട്.

യാത്രക്കാര്‍ക്ക് വേണ്ടി .... വാല്‍പരെയ്സോ തെരുവിലെ കുതിരവണ്ടികള്‍



പുസ്തകശാലയില്‍ നിന്നും The Poetry of Pablo Neruda എന്ന ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയ 600 കവിതകളടങ്ങിയ ഒരു യമണ്ടന്‍ കവിതാ സമാഹാരം വാങ്ങി. തിരിച്ചുവരും വരെയും, ഫ്ലൈറ്റില്‍ വച്ചും എല്ലാം വായന തുടങ്ങി........ഇതുവരെ ആകെ നൂറെണ്ണത്തില്‍ താഴെയേ വായിച്ചു തീര്‍ന്നുള്ളു :-( ചിലതൊക്കെ വളരെ അധികം താത്പര്യം ജനിപ്പിക്കുന്നവ ആണെങ്കിലും ഇംഗ്ലീഷ്, പ്രത്യേകിച്ചും, കവിതാഭാഷ ഇനിയും വഴങ്ങിയിട്ടില്ലാത്തതിനാല്‍ നിരങ്ങി നിരങ്ങിയാണ് വായനയും.

നെരൂദയുടെ പത്തൊന്‍പതാം വയസ്സില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമായ, ലൈംഗികതയുടെ അതിപ്രസരമുള്ള 'ഇരുപതു പ്രേമ കവിതകളും ഒരു നിരാശയുടെ ഗാനവും' (Twenty Love Poems and a Song of Despair) ആണ് ഈ പുസ്തകത്തിലെയും ആദ്യ കവിതകള്‍. വളരെ മനോഹരമായ റൊമാന്റിക് കവിതകളാണ് ഇവയെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

ഇഷ്ടപ്പെട്ട ചില കവിതാശകലങ്ങള്‍ താഴെ കൊടുക്കാം:

From – Twenty Poems of Love

" I will bring you happy flowers from the mountains, bluebells,
dark hazels, and rustic baskets of kisses.
I want
to do with you what spring does with the cherry trees"

*******************

........................................
The night wind turns in the sky and sings.
I can write the saddest lines tonight.
I loved her, sometimes she loved me too.

On nights like these I held her in my arms.
I kissed her greatly under the infinite sky.

She loved me, sometimes I loved her too.
How could I not have loved her huge, still eyes.

I can write the saddest lines tonight.
To think I don’t have her, to feel I have lost her.

Hear the vast night, vaster without her.
Lines fall on the soul like dew on the grass.

What does it matter that I couldn’t keep her.
The night is fractured and she is not with me.

...........................................

As though to reach her, my sight looks for her.
My heart looks for her: she is not with me


The same night whitens, in the same branches.
We, from that time, we are not the same.

I don’t love her, that’s certain, but how I loved her.
My voice tried to find the breeze to reach her.

Another’s kisses on her, like my kisses.
Her voice, her bright body, infinite eyes.

I don’t love her, that’s certain, but perhaps I love her.
Love is brief: forgetting lasts so long.

Since, on these nights, I held her in my arms,
my soul is not content to have lost her.

Though this is the last pain she will make me suffer,
and these are the last lines I will write for her.
*********************
പരിഭാഷിച്ചു വികലമാക്കണ്ട എന്ന് കരുതി .......

മൂന്നാം ഭാഗം എഴുതാന്‍ കുറെ നാള്‍ എടുത്തു. പിന്നെ കുറ്റബോധം കൊണ്ട് ഇപ്പോഴെങ്കിലും തീര്‍ക്കുന്നു. മനസ്സില്‍ കുറ്റബോധം തോന്നിക്കഴിഞ്ഞാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറയുന്നത് എത്ര ശരിയാണെന്ന് ഈ പോസ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സിലായി.
അവസാനിപ്പിച്ചു :-)

Tuesday 20 January 2009

പാബ്‌ലോ നെരൂദയുടെ നാട്ടില്‍- 2

ആദ്യഭാഗം വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി....രണ്ടാം ഭാഗം വൈകിയതിന് ക്ഷമാപണം......

വെള്ളിയാഴ്ച മീറ്റിംഗുകള്‍ എല്ലാം കഴിഞ്ഞു. ശനിയാഴ്ച മുഴുവനും എന്ത് ചെയ്യണം എന്ന് വീണ്ടും ആലോചിച്ചു. സാന്‍ഡിയാഗോ സിറ്റി പകല്‍ കുറച്ചു സ്ഥലങ്ങളില്‍ പോയതിനാല്‍ വലിയ ആകര്‍ഷണം ഇല്ല. ആന്‍ഡീസ് പര്‍വതനിരയുടെ അടിവാരത്ത് വേണമെങ്കില്‍ കാറില്‍ പോകാം. രണ്ടോ മൂന്നോ മണിക്കൂര്‍ മതിയാവും. പക്ഷെ പിന്നെ എന്ത് ചെയ്യും?

കാണ്‍സള്‍ട്ടന്റായി എത്തിയിട്ടുള്ള ഫ്രഞ്ചുകാരി ഐഡിയ ഇട്ടു. മുപ്പത്തിമൂന്നു കൊല്ലം മുന്‍പ് എകാധിപതിയായ പിനോഷെ ഭരണം പിടിച്ചെടുക്കലിന് ഒരു മാസം മുന്‍പ് അവര്‍ ചിലി സന്ദര്‍ശിച്ചിട്ടുണ്ടത്രേ. അന്ന് അവരുടെ അടുത്ത ചിലിയന്‍ സുഹൃത്തുക്കളെ വീണ്ടും എഴുത്തുകള്‍ എഴുതുകയും ഫോണ്‍ വിളിക്കുകയും ഒക്കെ ചെയ്തിട്ടും വീണ്ടും സംസാരിക്കാനോ കാണാനോ കഴിഞ്ഞില്ലെന്നും, പലരും പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെട്ടെന്നും അവര്‍ പറഞ്ഞു. പിനോഷെയുടെ ക്രൂര കൃത്യങ്ങളെ കുറിച്ചൊക്കെയും അവര്‍ വിവരിച്ചു. നെരൂദയുടെ ഒരു വീട് അടുത്തെവിടെയോ ഉണ്ടെന്നും അവര്‍ പറഞ്ഞപ്പോള്‍ അവിടേയ്ക്ക് തന്നെ യാത്രയാകാം എന്ന് തീരുമാനിച്ചു.

വഴികള്‍ എല്ലാം ചോദിച്ചു മനസ്സിലാക്കി. കൂട്ടിനു ഫ്രഞ്ച് സുഹൃത്തും കൂടി. സാന്‍ഡിയാഗോയിലെ ഹോട്ടലില്‍ നിന്നും കുറച്ചു നടന്നാല്‍ സബര്‍ബന്‍ ട്രെയിന്‍ സ്റ്റേഷന്‍, പത്തുമിനുട്ട് യാത്ര ചെയ്ത് മറ്റു ദീര്‍ഘദൂര ബസുകള്‍ കിട്ടുന്ന സ്ഥലത്തും എത്തി. സാന്റിയാഗോയില്‍ നിന്നും രണ്ടു മണിക്കൂറോളം ബസില്‍ യാത്ര ചെയ്ത് വാല്‍പരെയ്സോയില്‍ Valparaíso) എത്തി. ഏകദേശം നാല്‍പ്പതോളം ഡോളര്‍ കൊടുത്ത് സിറ്റി കറങ്ങിക്കാണാനായ് ഒരു ടാക്സി പിടിച്ചു.ടാക്സിലെ യാത്ര നമ്മുടെ നാട്ടിലെ ചില ട്രാവല്‍ ഏജന്റ്റ്മാരുടെ കൂടെയുള്ള യാത്രയെ അനുസ്മരിപ്പിച്ചു. വഴിയില്‍ വേറെ ഏതോ ടാക്സിയില്‍ കയറ്റാം എന്നും പറഞ്ഞ് ഒരു മണിക്കൂര്‍ താമസിപ്പിച്ചു. എങ്കിലും അയാള്‍ വന്നില്ലെന്ന് കണ്ടപ്പോള്‍ വലിയ കുഴപ്പമൊന്നും ഇല്ലാതെ എല്ലാ സ്ഥലങ്ങളിലും കൊണ്ടു പോയി.......
********
വാല്‍പരെയ്സോ (Valparaíso) ചിലിയിലെ വളരെ പ്രധാനപ്പെട്ട ഒരു പോര്‍ട്ട്‌ നഗരം ആണ്. സ്വര്‍ഗീയ താഴ്വാരം എന്നര്‍ത്ഥം വരുന്ന സ്പാനിഷ് നാമം അന്വര്‍ത്ഥമാക്കുന്ന കാഴ്ചകള്‍ തന്നെ ആണ് വാല്‍പരെയ്സോയില്‍ നമുക്കു കാണാന്‍ കഴിയുക. ചരക്കു കപ്പലുകള്‍, അതുപോലെ തന്നെ കണ്ടൈനറുകള്‍ എന്നിവ ചിലിയിലെ പഴവര്‍ഗങ്ങള്‍, ചെമ്പ്, വൈന്‍ എന്നിവ കയറ്റുമതി ചെയ്യുന്നതിനായ്‌ ഇവിടെ നങ്കൂരമിട്ടിരിക്കുന്നു.

പോര്‍ട്ടിനടുത്തുള്ള വലിയ കമാനം.

കമാനത്തിന്‍റെ അടുത്തു നിന്നാല്‍ വളരെ വിശാലമായ പോര്‍ട്ടും ചരക്കു കപ്പലുകളും കാണാം.

വാല്‍പരെയ്സോ പോര്‍ട്ട്‌


ചെറിയ കുന്നിന്‍പുറങ്ങളില്‍ക്കൂടിയുള്ള യാത്ര തുടര്‍ന്നു.........
വാല്‍പരെയ്സോയിലെ എലവേറ്ററുകള്‍ (ascensores) വളരെ പ്രസിദ്ധമാണ്. കുന്നിന്‍റെ ചരുവില്‍ നിന്നും മുകളിലേയ്ക്ക് ചെറിയ കുടുസ്സുമുറി പോലെ തടികൊണ്ടുള്ള ലിഫ്റ്റുകള്‍ റെയില്‍വേ പാളങ്ങളില്‍, നാല് ചക്രങ്ങളില്‍ നിര്‍ത്തിയിരിക്കുന്നു. വൈദ്യുതി യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഈ 'മുറി' ഉള്ളിലുള്ള ആളുകളോടൊപ്പം ചക്രം മുകളിലേയ്ക്ക് അല്ലെങ്കില്‍ താഴേയ്ക്ക് നീങ്ങുന്നു. വളരെ പഴക്കം ചെന്ന ഒരു സംവിധാനമാണ് ഇത്.

വാല്‍പരെയ്സോയിലെ ഒരു എലവേറ്റര്‍

നഗരത്തിന്‍റെ മനം മടുപ്പിക്കുന്ന ഒരു കാഴ്ചയും അവിടെ കാണാന്‍ കഴിഞ്ഞില്ല എന്നുള്ളത് ഒരു വലിയ കാര്യമായ് തോന്നി.

വാല്‍പരെയ്സോയിലെ ഒരു തെരുവ് ചിത്രകാരന്‍


വാല്‍പരെയ്സോയിലെ ഒരു കുന്നിന്‍മുകളിലെ മനോഹരമായ വീടുകള്‍

അങ്ങിനെ മൂന്ന്-നാല് മണിക്കൂറുകള്‍ നഗരം കണ്ടതിനു ശേഷം നെരൂദയുടെ സ്വന്തം വീട്ടിലേയ്ക്ക്‌ യാത്ര തിരിച്ചു.

ശേഷം അടുത്തതില്‍ :-(
(ഇത് തന്നെ തീര്‍ക്കാന്‍ മൂന്നാഴ്ച എടുത്തു......)