Sunday 19 September 2010

ബെല്ലാജിയോ, ഇറ്റലി

ഇറ്റലിയിലെ ബെല്ലാജിയോയിലെയ്ക്ക് ഒരു അഞ്ചു ദിവസ മീറ്റിംഗിന് ക്ഷണം കിട്ടിയപ്പോള്‍ ഇത്ര മനോഹരം ആയിരിക്കും എന്ന് കരുതിയില്ല. ജനീവയില്‍ നിന്നും മിലാനിലെയ്ക്ക് നാല് മണിക്കൂര്‍ ട്രെയിന്‍ യാത്ര വളരെ സുഖപ്രദം. പിന്നീട് മനോഹരങ്ങളായ ആല്‍പ്സ് പര്‍വതനിരകള്‍ക്കിടയിലൂടെ, തടാകത്തിനരികിലൂടെ ഒന്നര മണിക്കൂര്‍ കാറില്‍ യാത്ര. മിലാനില്‍ നിന്നും ഒരു മണിക്കൂര്‍ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്താലും ബെല്ലാജിയോയില്‍ എത്താം.

ഇറ്റലിയിലെ കൊമോ പ്രോവിന്‍സിലുള്ള ഒരു മുനിസിപ്പാലിറ്റി ആണ് ബെല്ലാജിയോ. ബെല്ലാജിയോയുടെ മൂന്നു വശവും കൊമോ തടാകത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. അതിമനോഹരങ്ങളായ വില്ലകള്‍, പാര്‍ക്കുകള്‍ എന്നിവ ബെല്ലാജിയോയെ കൂടുതല്‍ മനോഹരമാക്കുന്നു. സ്റ്റാര്‍ വാര്‍സ്, അത് പോലെ തന്നെ ജെയിംസ്‌ ബോണ്ട്‌ പടങ്ങള്‍ ഒക്കെ ബെല്ലാജിയോയില്‍ ഷൂട്ട്‌ ചെയ്യാറുണ്ട്.

റോക്കഫെല്ലര്‍ ഫൌണ്ടെഷന്‍ നടത്തുന്ന മനോഹരമായ കോണ്ഫെറന്‍സ് സെന്ററില്‍ താമസവും മീറ്റിംഗും. റോക്കഫെല്ലര്‍ ഫൌണ്ടെഷന്‍ റെസിഡന്‍സി പ്രോഗ്രാം, കൂടാതെ ക്രിയേറ്റീവ് ആര്‍ട്സ് ഫെല്ലോഷിപ്‌ എന്നിവ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും നാല് ആഴ്ച വരെ അവിടെ താമസിച്ചു റിസര്‍ച്ച് നടത്താന്‍ സൗകര്യം കൊടുക്കുന്നുണ്ട്. അതില്‍ പങ്കെടുക്കുന്ന ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള കുറച്ച് എഴുത്തുകാരെയും കലാകാരന്മാരെയും പരിചയപ്പെട്ടു.

അവസാന ദിവസം രണ്ടു മണിക്കൂര്‍ ഒരു ബോട്ട് ട്രിപ്പ്‌ തരപ്പെടുത്തിയത് കൊണ്ടു കുറച്ച് പടം പിടിച്ച് ഇവിടെ ഇടുന്നു.

മിലാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു ദൃശ്യം

തടാകക്കരയിലൂടെയുള്ള യാത്ര



ബെല്ലാജിയോ തടാകത്തിലെ മത്സ്യബന്ധന ബോട്ടുകള്‍
തടാകക്കരയിലെ ഒരു വില്ല

San Giacomo Church, built between 1075 and 1125, is at the top of the historic center

മറ്റൊരു വില്ലയും ബോട്ടാണിക്കല്‍ ഗാര്‍ഡനും. സ്റ്റാര്‍ വാര്‍സ് ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

ജീവിത സായാഹ്നത്തില്‍ ചൂണ്ടയിടുന്ന ദമ്പതികള്‍


തടാകക്കരയിലെ ചില ഹോട്ടലുകള്‍
റോക്കഫെല്ലര്‍ ഫൌണ്ടെഷന്‍ സെന്ററില്‍ കണ്ട ഗ്രീക്ക് ദൈവം പാന്‍ (നന്ദി സൂരജ് & കൈപ്പള്ളി). കൃഷ്ണനുമായുള്ള സാമ്യം ശ്രദ്ധിക്കുക


ഒരു ഗുഹാ മുഖം

തിരികെ പോകാന്‍ സമയമായി.....മിലാന്‍


Tuesday 17 August 2010

ആതിരയുടെ വരകള്‍

ആതിര, മൂത്ത മകള്‍, പന്ത്രണ്ടു വയസ്സ്, വരച്ച ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ആറോ എഴോ വയസ്സുള്ളപ്പോള്‍ മറ്റുള്ള പടങ്ങള്‍ നോക്കി അതുപോലെ വരയ്ക്കുന്നത് ശ്രദ്ധിച്ചു. വായിക്കുന്ന ബുക്കുകളുടെ കവര്‍ ചിത്രങ്ങളാണ് കൂടുതലും വരയ്ക്കുന്നത്. കൂടാതെ സ്വന്തമായി ചില ചിത്രങ്ങളും കാര്‍ട്ടൂണ്‍ പടങ്ങളും വരയ്ക്കാറുണ്ട് .

2009

2006 എട്ടു വയസ്സുള്ളപ്പോള്‍ ടി വി സ്ക്രീനില്‍ നിന്നും നോക്കി വരച്ചത്.


2009

2009

Friday 28 May 2010

രാജ്മഹല്‍, എസ്സെന്‍, ജര്‍മ്മനി

ജര്‍മ്മനിയിലെ എസ്സെന്‍ -ല്‍ (Essen) വച്ച് പരിചയപ്പെട്ട തോമസ്‌ ചേട്ടന്‍റെ രാജ്മഹല്‍ ഹോട്ടല്‍ കം ആയുര്‍വേദിക് ക്ലിനിക്‌ കം ഡയാലിസിസ് ക്ലിനിക്കില്‍ നിന്നും ചില ചിത്രങ്ങള്‍. രാജസ്ഥാനില്‍ നിന്നും പണിക്കാരെ കൊണ്ടു കൊത്തിച്ച മാര്‍ബിള്‍ ജര്‍മ്മനിയിലെയ്ക്ക് ഇറക്കുമതി ചെയ്തതാണ്.


രാജസ്ഥാനിലെ മാര്‍ബിള്‍ പണിക്കാര്‍ കേരളത്തില്‍ നിന്നുള്ള ഒരു കലണ്ടറില്‍ കണ്ട ചിത്രം മാര്‍ബിളില്‍ കൊത്തിയപ്പോള്‍.....











Sunday 3 January 2010

ചില ചൈനാകാഴ്ചകള്‍-2

ചില ചൈനാകാഴ്ചകള്‍-1 ഇവിടെ കാണാം


ചൈനാ വന്‍മതില്‍- മൂ തിയാന്‍ യൂ എന്ന സ്ഥലത്തു നിന്നും എടുത്തത്

ചൈനാ വന്‍മതില്‍ - മൂ തിയാന്‍ യൂ എന്ന സ്ഥലത്തു നിന്നും എടുത്തത്


Tiananmen gate to the Forbidden City


സമ്മര്‍ പാലസ്


ടെറക്കോട്ട വാറിയേഴ്സ് , ശി ആന്‍ (Xi an)

ടെറക്കോട്ട വാറിയേഴ്സ് , ശി ആന്‍ (Xi an)


ടെറക്കോട്ട വാറിയേഴ്സ് , ശി ആന്‍ (Xi an)


വരള്‍ച്ച കാലത്തെയ്ക്കുള്ള മുന്‍ കരുതല്‍ - ശി ആന് അടുത്തുള്ള ഒരു ഗ്രാമത്തിലെ കാഴ്ച

ചൈനീസ് പച്ചമരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു വൈദ്യശാല

Monday 14 September 2009

ആറന്‍മുള വിശേഷങ്ങള്‍






വള്ളസദ്യയ്ക്കായി തിരിക്കുന്ന ളാക ഇടയാറന്മുള വള്ളം





വള്ളസദ്യയ്ക്കായി എത്തിയിരിക്കുന്ന വള്ളങ്ങള്‍




ഉതൃട്ടാതി വള്ളംകളി ദൃശ്യം

Thursday 28 May 2009

ചില ചൈനാകാഴ്ചകള്‍-1

തെക്കന്‍ ചൈനയിലെ ഒരു മനോഹര ബാലെയിലെ രംഗങ്ങള്‍



















Friday 22 May 2009

ലാലേട്ടാ ലാലേട്ടാ.....

എന്‍റെ ക്യാമറയില്‍ പതിഞ്ഞ ലാലേട്ടന്‍





കഴിഞ്ഞ ഒക്ടോബറില്‍ മോഹന്‍ലാലും സംഘവും ഡെയ്‌ലി ഡിലൈറ്റ് മോഹന്‍ലാല്‍ ഷോയുടെ ഭാഗമായി ഇരുപതു ദിവസ യൂറോപ്യന്‍ പര്യടനത്തിനു വന്ന കൂട്ടത്തില്‍ സ്വിറ്റ്സര്‍ലാന്റിലും എത്തിയിരുന്നു. വാമഭാഗം ഒരു തികഞ്ഞ മോഹന്‍ലാല്‍ ഫാന്‍ ആയതിനാലും, മോഹന്‍ലാലിനെ കാണുക എന്നത് ഒരു ചിരകാല അഭിലാഷമായി പറഞ്ഞിട്ടുള്ളതിനാലും എങ്ങിനെയെങ്കിലും ടിക്കറ്റ് ഒപ്പിക്കണം എന്ന് വിചാരിച്ചിരുന്നു. കൂടാതെ ലാലേട്ടന്റെ വകയിലെ സഹോദരിയുടെ കൂടെ പഠിച്ചെന്നും, ലാലേട്ടന്റെ സഹോദരി ആണെന്ന് എല്ലാരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും, അതുപോലെ ലാലേട്ടനോടുള്ള ആരാധന മൂത്ത് സ്വന്തം കല്യാണത്തിന് (എന്ന് വച്ചാല്‍ ഞാനുമായിട്ടുള്ളത്) പന്ത്രണ്ടു കൊല്ലം മുന്‍പ് ലാലേട്ടനെ ക്ഷണിച്ചെന്നും, അപ്പോള്‍ വിവാഹ തലേന്ന് ലാലേട്ടന്റെ അമ്മ ഫോണ്‍ വിളിച്ചു സംസാരിച്ചെന്നും മകന്‍ വീട്ടില്‍ ഇല്ലെന്നു പറഞ്ഞെന്നും ഒക്കെ ഇടയ്ക്കിടെ (വീമ്പു) പറയുന്നതും കേട്ടിട്ടുണ്ട്.

അങ്ങിനെ ഇരുന്നപ്പോഴാണ് ഡെയ്‌ലി ഡിലൈറ്റ് എന്‍റെ ഒരു അടുത്ത സുഹൃത്തിന്‍റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കമ്പനി ആണെന്നും സുഹൃത്തിന്‍റെ ഭര്‍ത്താവാണ് സംഘത്തിന്റെ കൂടെ വരുന്നതെന്നും സുഹൃത്ത്‌ വഴി അറിയാന്‍ കഴിഞ്ഞത്. ഭാര്യയുടെ നിര്‍ബന്ധം മൂലം സുഹൃത്തിനു ഒരു മെയില്‍ വിടുന്നു, സുഹൃത്ത്‌ ഉടന്‍ തന്നെ എല്ലാം ഓക്കേ ആക്കി!!!

അങ്ങിനെ 2008 ഒക്ടോബര്‍ ഇരുപത്തി അഞ്ചിന് രാവിലെ തന്നെ കുടുംബ സമേതം സൂറിക്കിനടുത്തുള്ള വിന്റര്‍ത്തുര്‍ എന്ന സ്ഥലത്തേയ്ക്ക് ട്രെയിനില്‍ യാത്ര തിരിച്ചു. മൂന്നു മണിക്കൂര്‍ യാത്ര കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ മോഹന്‍ലാല്‍ ഷോ നടക്കുന്ന ഹാളില്‍ എത്തിയപ്പോള്‍ കുറച്ചു സംഘാടകര്‍ കഴിഞ്ഞാല്‍ ആദ്യം എത്തിയത് ഞങ്ങളാണെന്ന് മനസ്സിലായി. സുഹൃത്തിന്‍റെ ഭര്‍ത്താവിനെ ഫോട്ടോയിലൂടെ അല്ലാതെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം വരുന്നത് മൂന്നുമണിയോടെ ആയിരിക്കുമെന്നും അപ്പോള്‍ തന്നെ കാണാമെന്നും സംഘാടകര്‍ പറഞ്ഞു. ലാലേട്ടനും സംഘവും അപ്പോള്‍ എത്തുമെന്നും മനസ്സിലായി. ഒരുവിധത്തില്‍ മൂന്നുമണി ആയി. കുറച്ചു കഴിഞ്ഞപ്പോള്‍ ലാലേട്ടനും സംഘവും എത്തി.


ലാലേട്ടനോടൊപ്പം മുകേഷ്, ജഗദീഷ്, ലക്ഷ്മി ഗോപാലസ്വാമി, വിനീത്, ജ്യോതിര്‍മയി, മീരാ നന്ദന്‍, സുരാജ് വെഞ്ഞാറമ്മൂട് ഗായകന്‍ അഫ്സല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. യൂറോപ്പില്‍ പത്തു പരിപാടികള്‍ ഉണ്ടായിരുന്നതില്‍ ഇതു ഒന്‍പതാമത്തെ പരിപാടി ആയിരുന്നു. അതിനാല്‍ തന്നെ എല്ലാവരും വളരെ ക്ഷീണിതരായി കാണപ്പെട്ടു. ആരെയും അധികം മൈന്‍ഡ്‌ ചെയ്യാതെ എല്ലാവരും സ്റ്റേജിനു പിറകില്‍ ഭക്ഷണം ഒരുക്കിയ സ്ഥലത്തേയ്ക്ക് പോയി. സാവധാനം ഒരു കുറിപ്പ് ഒരു സംഘാടകന്‍ വഴി സുഹൃത്തിന്റെ ഭര്‍ത്താവും സ്റ്റേജ് ഷോ സ്പോണ്‍സറുമായ ഫിലിപ്പിന് കൊടുത്തു വിട്ടു. ഉടനെ തന്നെ ഫിലിപ്പ് കാണാന്‍ എത്തി. നാലുപേര്‍ക്കും വി ഐ പി ടിക്കറ്റും തന്നു (നന്ദ്രി നന്ദ്രി).

ഭാര്യയുടെ അടുത്ത ഡിമാന്‍റ്: ലാലേട്ടനെ ഒന്നു കാണണം, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. എല്ലാവരേം കൂടെ അസൌകര്യമാണെങ്കില്‍ അയാളെ മാത്രം കടത്തി വിട്ടാല്‍ മതിയത്രേ! താരങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാം എന്ന് ഫിലിപ്പ്‌ പറഞ്ഞു.

സമയം മൂന്നു നാല്പത്തി അഞ്ചായി. ഉള്ളിലേയ്ക്ക്‌ ചെല്ലാന്‍ ആളിനെ പറഞ്ഞു വിളിപ്പിച്ചു. ഭാര്യ ഭീകര ത്രില്ലില്‍ ആയി. കയ്യില്‍ പുതിയ ക്യാമറയും രണ്ടു പിള്ളേരുമായി ഞാനും പിറകെ കൂടി. എന്നാല്‍ ലാലേട്ടനെ ഒന്നു കണ്ടു ഒരു ഫോട്ടോയും എടുക്കാം എന്ന് വിചാരിച്ചു. ഇങ്ങനെ ഒരു അവസരം ഇനി കിട്ടാന്‍ സാധ്യത കുറവാണ്. സ്റ്റേജിനു പിറകില്‍ തുണികള്‍ എല്ലാം അടുക്കി വച്ചു കൊണ്ട് വിനീത്. മുകേഷും ജഗദീഷും ലാലേട്ടനും കസേരകളില്‍ ഇരിക്കുന്നു. ജനീവയില്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്തു ഒരു ഫാമിലി കാണാന്‍ വരുന്നു എന്ന് ഫിലിപ്പ് അവരോടു പറഞ്ഞിരുന്നു. സ്ത്രീകള്‍ എല്ലാം അടുത്ത മുറിയില്‍ ആണ്.

ഗ്രീന്‍ റൂമില്‍ കണ്ടു മുട്ടിയപ്പോള്‍

കണ്ട ഉടനെ ലാലേട്ടന്റെ ചോദ്യം : അയ്യോ ജനീവയില്‍ നിന്നും വരുവാണല്ലേ?

എല്ലാവര്‍ക്കും കൈ കൊടുത്തു. പരിചയപ്പെടാന്‍ അവസരം കിട്ടും മുന്‍പ്, ലാലേട്ടനെ കണ്ടതും ഭാര്യയുടെ ഭാവം മാറി, തനി ലാലേട്ടന്‍ ഫാനായി. ഭാര്യയുടെ വെപ്രാളം കണ്ടപ്പോള്‍ അവളെ ചൂണ്ടി ഞാന്‍ പറഞ്ഞു - ഇതൊരു ലാലേട്ടന്റെ ലോയല്‍ ഫാനാണ്. എല്ലാവരും ചിരിച്ചു. ഞാന്‍ തുടരെ ഫോട്ടോ ക്ലിക്കി. ഭാര്യ എന്തൊക്കെയോ ലാലെട്ടനോടു പറയുന്നുണ്ട്. അതിനിടെ ഇങ്ങനെ കേട്ടു : ഞാനും ലാലേട്ടന്റെ കൂട്ട് ഷൈ ആണ്. ലാലേട്ടന്‍ ചിരിച്ചു നമുക്ക് പരിചയമുള്ള ശൈലിയില്‍ "അയ്യോ" എന്ന് പറയുന്നതും കേട്ടു . അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കൂടെ ഫോട്ടോ എടുത്തു.


അകത്തു സ്ത്രീകള്‍ എല്ലാം ഉണ്ട് അവരുടെ കൂടെ ഫോട്ടോ എടുക്കാം. അവരെ വിളിക്കാം എന്ന് ലാലേട്ടന്‍ പറഞ്ഞു. അപ്പോള്‍ ഭാര്യയുടെ കമന്റ്. ലാലേട്ടനെ കാണാന്‍ വേണ്ടി മാത്രമാ ഇവിടം വരെ വന്നത് . എനിക്ക് ലാലേട്ടന്‍ടെ കൂടെ മാത്രം ഫോട്ടോ എടുത്താല്‍ മതി!


ലാലേട്ടന്‍റെ കൂടെ കുട്ടികളെ നിര്‍ത്തി വേറെ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ " അയ്യോ അതിനെന്താ" എന്നുള്ള മറുപടി. കുട്ടികളെ മടിയില്‍ വച്ചുള്ള രണ്ടു ഫോട്ടോയും എടുത്തു. അവസാനം ലാലേട്ടന്‍റെ അമ്മയ്ക്ക് കുറെ സ്വിസ് ചോക്ലേറ്റ് പാക്കറ്റുകളും പൊതിഞ്ഞു കൊടുത്തുകളഞ്ഞു ഫാന്‍- അടുത്തു നിന്ന മറ്റുള്ളവര്‍ക്കൊന്നും കൊടുക്കാതെ.

എല്ലാവരും വളരെ ക്ഷീണിതരായതിനാലും അതുപോലെ ഷോ വെറും 45 മിനിട്ടിനകം തുടങ്ങേണ്ടതിനാലും ഒരു വിധത്തില്‍ എല്ലാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അവിടെ നിന്നും വെളിയില്‍ കടന്നു.


പിന്നീട് മൂന്നു മണിക്കൂര്‍ തരക്കേടില്ലാത്ത കുറെ പരിപാടികള്‍. ലാലേട്ടന്റെ ചില അടിപൊളി പാട്ടുകള്‍ (അത് റെക്കോര്‍ഡ് ചെയ്തശേഷം സ്റ്റേജില്‍ ലിപ് സിങ്ങിംഗ് ആണെന്ന ആരോപണം നെറ്റില്‍ കണ്ടിരുന്നു), വിനീത്, ലക്ഷ്മി ഗോപാലസ്വാമി ടീമിന്റെ ടാന്‍സ്‌, അഫ്സലിന്റെ പാട്ട് എന്നിവ വളരെ നല്ല പരിപാടികള്‍ തന്നെ ആയിരുന്നു. എന്തായാലും ഈ പ്രായത്തില്‍ ആറോളം പാട്ടുകള്‍ പാടി അഭിനയിക്കുകയും അത്രയും തന്നെ പാട്ടിനു ഡാന്‍സ് ചെയ്യുകയും ചെയ്ത ലാലേട്ടന്റെ സ്റ്റാമിന സമ്മതിക്കണം. മൂന്നു മണിക്കൂര്‍ പോയത് അറിഞ്ഞില്ല.


പരിപാടികളുടെ തുടക്കം



അടിപൊളി ഡാന്‍സുകള്‍




ചിങ്ങമാസം ......

വിനീതിന്‍റെയും ലക്ഷ്മിയുടേയും ഡാന്‍സ് വളരെ മനോഹരമായിരുന്നു

മീരാ നന്ദന്‍


കൈ തുടി താളം കൊട്ടി..... - അഫ്സല്‍

വി ടു തലൈ വിടുതലൈ .......


പരിപാടിക്ക് ശേഷം ഗ്രീന്‍ റൂമില്‍ വച്ച് വീണ്ടും കണ്ടു എങ്കിലും എല്ലാരും ക്ഷീണിതര്‍ ആയിരുന്നതിനാല്‍ അധികം ബുദ്ധിമുട്ടിച്ചില്ല. ലക്ഷ്മി, ജ്യോതിര്‍മയി, മീരാ നന്ദന്‍ എന്നിവരുടെ കൂടെയും അപ്പോള്‍ കുടുംബ ഫോട്ടോകള്‍ എടുത്തു. ചുരുക്കം പറഞ്ഞാല്‍ വളരെ രസകരമായ ഒരു ദിവസം വളരെ പെട്ടന്ന് കഴിഞ്ഞു...........